കോന്നി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസില്‍ കോന്നി പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
തണ്ണിത്തോട് മൂഴി അശ്വതി ഭവനത്തില്‍ അനന്തു (26), തണ്ണിത്തോട് കൂത്താടിമണ്‍ വലിയതറയില്‍ അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ച അനന്തു പെണ്‍കുട്ടിക്ക് വാട്സ് ആപ്പില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. താനുമായി സെക്സില്‍ ഏർപ്പെട്ടില്ലെങ്കില്‍ അഭിജിത്തുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങിയ പെണ്‍കുട്ടിയെ അനന്തു പൂങ്കാവിലെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.
അനന്തുവിനെ കോട്ടയത്തെ വാടകവീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ രാജഗോപാല്‍, എസ്.ഐ ശ്യാം, പൊലീസ് ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ, അഭിലാഷ്, അമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment